8 Oct 2010

വീട്ടുകാരി.

മഞ്ഞച്ചേലചുറ്റിനീ-
യുണരുമ്പോള്‍
മുന്നിലുണ്ടെന്നാ-
ലണഞ്ഞൂ
വിഷുവെന്നപോ-
ലുള്ളില്‍-
പ്പൂത്തിരികത്തിഞാന്‍.

ഉമ്മറക്കോലായിലെ-
ക്കത്തിച്ചവിളക്കേനീ-
യുള്ളിലെത്തീക്കണ്ണുപോ-
ലെനിക്കു വഴികാണിച്ചു.

അമ്പിളിപ്പൂവേനിന്റെ
വിരിഞ്ഞ
ചിരികാണുമ്പോ-
ളെങ്ങോപോയ്‌
മറഞ്ഞെന്റെ-
യുള്ളിലെ-
യിരുളൊക്കെയും

പെയ്യേണ്ട
ചാറ്റിയാല്‍മതി
ആകവേ
പച്ചയ്‌ക്കുവാന്‍
നിന്റെ പാവം
വരള്‍ച്ചകള്‍.

മഞ്ഞുപോല്‍
തൊട്ടെടുക്കട്ടെ
നിന്റെയിറ്റു
വിഷാദങ്ങള്‍
തൊട്ടുതൊട്ടു
പൊട്ടിപ്പേന്‍
കുമിളക്കുട്ടി-
ക്കുറുമ്പുകള്‍.



ചേലചുറ്റിയ
തിരക്കാല്‍ നീ
കളിവീടാക്കി
ജീവിതം.
മണ്‍കലത്തി-
ലെടുത്തുനീയെന്നെ
വേവിച്ചു
പാകമാക്കിയോ?
നിനക്കു
രുചിയായെങ്കില്‍
തൃപ്‌തമാണെന്റെ
പൂരുഷം.