12 Aug 2013

അനാഥതയുടെ അവസാനം



പാതിയുറക്കത്തില്‍, 
അര്‍ദ്ധ ബോധത്തില്‍ 
ഞാനീ കടവത്തു വന്നു നില്‍ക്കുന്നു. 
പുഴ ഉറങ്ങുന്നില്ല. 
കാറ്റിനും ഓളങ്ങള്‍ക്കും തമ്മിലുള്ള 
പ്രണയ ലീലകള്‍ക്കും ഉറക്കമില്ല. 
തീരത്തോടു മുഖം ചേര്‍ന്നുരുമ്മി 
പകല്‍മുഴുവനങ്ങോട്ടുമിങ്ങോട്ടു-
മോടിത്തളര്‍ന്ന 
കടത്തു തോണിയുറങ്ങുന്നു. 
മഹാഗണിമരങ്ങളും 
ഓരത്തെ വേപ്പുമരങ്ങളും 
അതിന്റെ ചില്ലയിലെ 
പലജാതിപ്പറവകളും ഉറങ്ങുന്നു. 
പുലരാന്‍ ഇനിയെത്രയുണ്ടെന്നാര്‍ക്കറിയാം. 

എന്നെ ഉണര്‍ത്തി 
കടവത്തേയ്ക്കു വിളിച്ചയാളുടെ 
മൂകമായ കാലടി പാതയുടെ അറ്റത്ത്. 
ജന്മാന്തരങ്ങളായുള്ള ജീവന്റെ ഏകാന്തത എന്നേയ്ക്കുമായവസാനിക്കുകയാണ്....
ഞാനിനി ഏകനോ അനാഥനോ അല്ല.....

No comments: