16 May 2015


ബന്ധനസ്ഥന്റെ മനോഗതം


രക്ഷപ്പെടുവാനുള്ള അവസരങ്ങള്‍
അനവധിയുണ്ടായിരുനനു.
വാതിലുകള്‍ പലപ്പോഴും
അശ്രദ്ധമായി തുറന്നു കിടന്നിരുന്നു.
കാവല്‍ക്കാര്‍ ഉറക്കം തൂങ്ങുന്നത്‌
എത്രയോവട്ടം കണ്ണില്‍പെട്ടിരുന്നു.
കാലിലെ കുരുക്ക്‌ ആദ്യമാദ്യം
ഒന്നും കുതറിയാല്‍
പൊട്ടുന്നതേയുണ്ടായിരുന്നുള്ളു,
പക്ഷെ ഞാന്‍ ഉണര്‍ന്നില്ല,
കുതിച്ചില്ല, ഓടിയില്ല, കുതറിയില്ല...
എനിക്കു തന്നെയറിഞ്ഞു കൂടാ,
ഈ വഴുക്കുന്ന ഇരുട്ടില്‍ നിന്ന്‌,
ഈ പഴകിയ മടുപ്പന്‍ ഗന്ധത്തില്‍ നിന്ന്‌,
ജീവിതമോ മരണമോ അല്ലാത്ത
ഈ അസ്വാതന്ത്ര്യത്തില്‍ നിന്ന്‌
ഞാനെന്തു കൊണ്ട്‌ എന്നെ രക്ഷിച്ചില്ല എന്ന്‌!
വിധി്‌ പ്രഖ്യാപനത്തിനുമുമ്പുള്ള
എല്ലാ വിചാരണകളിലും ആത്യന്തികമായി
ഞാനെന്തിന്‌ എന്നെ
കുരുങ്ങിക്കിടക്കലിന്നൊറ്റു കൊടുത്തൂ എന്ന...്‌ 

No comments: