16 Jun 2013

മരതകപ്രാവ്



സ്വപ്നത്തിലെ മരതക ്രപാവിനെത്തിരക്കി 
കാട്ടിലേയ്ക്കു പോകാന്‍ അയാള്‍ തീരുമാനിച്ചു. 
കൂടെ അയാളുടെ ചെറുപ്രായക്കാരനായ 
മകനുമുണ്ടായിരുന്നു. 
മൂകായ ഒരു കുട്ടിയായിരുന്നു അവന്‍. 

കയ്യില്‍ ഒരു തോക്കും പിടിച്ചായിരുന്നു യാത്ര. 
ആ തോക്ക് എന്തിനാണ് താന്‍ 
ഇതുപോലൊരു സൗമ്യ സഞ്ചാരത്തില്‍ 
കതൂടെക്കരുതിയതെന്ന ചിന്ത 
പല  തവണ അയാളെ അലട്ടിയിരുന്നു. 
സ്വപ്നത്തിലെ അതേ താാഴ് വാരത്ത് 
അതേ പൂമരങ്ങള്‍ക്കിടയില്‍് 
അതേ അരുവിക്കരയില്‍ 
അയാള്‍ ആ പ്രാവിനെക്കണ്ടു മുട്ടി. 

മകന്‍ ഓടിച്ചെന്ന് അതിനോടു കളിക്കാന്‍ തുടങ്ങി. 
മയിലിന്റെ തലയിലെന്നതു പോലുള്ള 
ഒരു പീലിയുണ്ടായിരുന്നു അതിന്. 
ചിറകുകള്‍ക്ക് അസാധാരണമായ മിന്നായവും. 
അത് കുട്ടിയെ ഭയപ്പെട്ടതേയില്ല, 
മരിച്ചുപോയ അവന്റെ അമ്മയാണ് ആ പക്ഷിയെന്ന് 
സുഖകരമായ ഒരു വിചാരം അയാള്‍ക്കുണ്ടായി. 

പൊടുന്നനെ അവന്റെ മുഖം ഭാവം മാറി. 
അത് ചിരിതന്നെയെങ്കിലും പൈശാചികമായ ചിരിയായി.
അവനതിന്റെ വാലില്‍ പിടിച്ച് തൂക്കി 
അത് ജീവനുവേണ്ടി് ചിറകിട്ടടിക്കുന്നത് കണ്ട് 
അട്ടഹസിക്കാന്‍ തുടങ്ങി. 
ഒരു വിഭ്രാന്തപ്രേരണയാല്‍ 
അയാള്‍ തോക്കുയര്‍ത്തി 
മകന്റെ നേരെ നിറയൊഴിച്ചു. 
കയ്യില്‍ മരതകപ്രാവിന്റെ പീലിവാല്‍ത്തൂവലുകളുമായി 
അവന്‍ ആറ്റുവെള്ളത്തിലേയ്ക്ക് മരിച്ചു വീണു.

പിന്നീട്  നിന്റെ കൂടെയയച്ച 
മൂകനായ ബാലന്‍ എവിടെ എന്ന് 
ദൈവം അയാളെ ചോദ്യം ചെയ്തു 
മരതകപ്രാവിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചു അയാള്‍. 
പക്ഷെ അതിന്റെയൊരു തൂവല്‍ പോലും 
അ.യാളുടെ ഓര്‍മ്മയില്‍ ബാക്കി ഉണ്ടായില്ല. 
മരിച്ചുപോയ കുട്ടിയുടെ മരണമില്ലാത്ത മൂകത 
തന്നെ വലയം ചെയ്തുകഴിഞ്ഞതായി അയാളറിഞ്ഞു.


No comments: