2 Jul 2013

പശ



കണ്ണാടിച്ചില്ലുമേലാണ്ടൊ-
രിരുപത്തഞ്ചപ്പുറത്തവള്‍
മുഖം നോക്കും നേരമൊട്ടിച്ച 
വട്ടപ്പൊട്ടങ്ങനെത്തന്നെ.

മേപ്പടിപ്പലകപ്പെട്ടീല്‍
ത്തപ്പിയാലിപ്പഴും കാണാം 
ഒടൂലെയുറവെള്ളമെ-
ന്നവള്‍ സൂക്ഷിച്ച നാണയം.

അടുക്കളക്കായ്ക്കറിത്തോട്ട
പുറ്റു മണ്ണൊന്നുലര്‍ത്തിയാ-
ലവള്‍ നേദിച്ച വേര്‍പ്പിന്റെ- 
യടിച്ചൂരിപ്പഴും തോന്നും.

No comments: