എന്റെയുള്ളില്‍ യുദ്ധമല്ല,
രാജ്യമില്ല,
അതിര്‍ത്തിയുമില്ല,
ശത്രുരാജാവും മിത്രരാജാവുമില്ല.
കണ്ണുകള്‍
എപ്പോഴും ദൂരേയ്ക്കു നീണ്ടു.
ഇടനാഴികള്‍ക്കും വാതിലുകള്‍ക്കും
വൃക്ഷപ്പടര്‍പ്പുകള്‍ക്കും
അപ്പുറത്തേയ്ക്ക്...
ആകാശത്തുപോകുന്ന
പറവയെപ്പോലെ
അതിര്‍ത്തികളെ
മുറിച്ചുകടക്കാനാഗ്രഹിച്ചു
സ്വര്‍ണക്കോപ്പയിലെ മരിച്ച ജലം
എന്റെ ദാഹം മാറ്റുകയില്ല.
എനിക്കു മഴകളെയും
പുഴളെയും കുടിക്കണം.
മുന്നിലോ
ദൈവ കല്‍പനയില്‍ നിന്ന്
രാജ കല്‍പനയിലേയ്ക്കു
മാറ്റിയെഴുതപ്പെട്ട
മങ്ങിയ ഒരു ലോകം.
എനിക്കതു മതിയായില്ല...
No comments:
Post a Comment