5 Jun 2012

ജലധാര






രാമഴ, 
പാതിരാമഴ, 
പകല്‍മഴ
മഴസ്സന്ധ്യ 
ആദ്യം ദൂരെ നിന്നൊട്ടു 
കുസൃതിക്കൂളത്തംപോ-
ലങ്ങിങ്ങു വെറുതേവിരല്‍
കോറിയും തൊട്ടും മഴ, 
ഒരിക്കല്‍പ്പിന്നില്‍ വന്നു
്മുറുക്കെപുണര്‍ന്നൊറ്റ-
ച്ചുംബനപ്പെയ്താലാകെ
ത്തരിപ്പിച്ച വട്ടന്‍ മഴ. 
ജാലകം തുറന്നാല്‍ക്കാണാം 
പൂനിലാക്കടല്‍ത്തീരത്ത്
തിരയില്‍ക്കണ്ണുനട്ടൊറ്റ
വെണ്‍ശിലാശില്പംപോലെ
ത്തപസ്സിന്‍ജ്ജലാകാരം.
എത്രനീകെട്ടിപ്പിടി
ച്ചെത്രനീ കുതിര്‍പ്പിച്ചു
അത്രയ്ക്കാണാളുന്നതെ-
ന്നുള്ളിലെത്തീക്കാടുകള്‍.
മഴയില്‍മുങ്ങിപ്പോയ 
പാടമാകട്ടെയെന്നെ-
പ്പൊതിയൂ, 
വീര്‍പ്പുമുട്ടിച്ചുകൊല്ലൂ
ജലന്ധരാ....

No comments: