14 Oct 2013

എഴുത്തിനിരിപ്പ്



മേഘം പൊട്ടിത്തൂവും
പോലെനിക്കെഴുതണം.
വെയില്‍ മുട്ടപൊട്ടിച്ചെന്തീ
ക്കനലാളിപ്പടരും പോലെ.

ഇരുട്ടരിച്ചിറങ്ങുമ്പോലെ
നിലാവൊലിക്കുംപോലെ 
പേടമാനോടും പോലെ 
കാക്കകള്‍ കാറുംപോലെ. 

പെണ്ണുങ്ങള്‍ കാവില്‍പ്പോകാന്‍ 
കുളിച്ചുടുത്തൊരുങ്ങുംപോലെ 
പൈതങ്ങള്‍ വിരലും കടി-
ച്ചന്തമറ്റുറങ്ങും പോലെ

കാലില്‍ കൊത്തിയ വിഷം 
മൂര്‍ദ്ദാവിലെത്തുംപോലെ 

തുറന്നിട്ടമണല്‍ത്താളില്‍
വരിയിട്ട ചോണനക്ഷരം
മിണ്ടിയും മിണ്ടാതെയും 
ആടിയുമനങ്ങാതെയും .
.

No comments: