29 Nov 2012

നോട്ടപ്പാട്


ജാനു എന്നൊരു 
പൂച്ചയുണ്ടായിരുന്നെന്ന് 
ഷീല എന്ന പൈക്കുട്ടി 
എന്നെക്കാത്തുകോണിക്കല്‍ 
പുല്ലുപോലുംതിന്നാതെ നില്‍ക്കുമെന്ന് 
ആമ്പലവിരിയുന്ന 
ഒരു പാടമുണ്ടായിരുന്നെന്ന് 
ഒരുവയലുണ്ടായിരുന്നെന്ന് 
ഒരപ്പൂട്ടന്‍ ഇടവഴീലൂടെ 
നടന്നുപോവുകയായിരുന്നെന്ന് 
കോന്തയില്‍കല്‍ക്കണ്ടത്തിരി-
യളുക്കു സൂക്ഷിക്കുന്ന
ഒരമ്മൂമ്മയുണ്ടായിരുന്നുവെന്ന് 
തോളീക്കേറ്റിയാകാശം തൊടീക്കുമായിരുന്ന
ഒരപ്പൂപ്പനുണ്ടായിരുന്നെന്ന് 
കുഞ്ഞുങ്ങളിപ്പോ 
കഥ പറഞ്ഞു തുടങ്ങാറേയില്ല. 
പട്ടീം പൂച്ചേം പാടോം വയലും 
ഇടവഴീം വഴിയോരോം 
പുല്ലും പനിച്ചപ്പൂവും 
അപ്പൂപ്പനുമമ്മൂമ്മേമൊക്കെ 
അവരുടെ നോട്ടപ്പാടിനുപോലും 
അപ്പുറത്തായിക്കഴിഞ്ഞിട്ടുണ്ടാവണം.


No comments: