27 Jul 2012

കിളിക്കൂക്ക്




വസന്തം വരവായെ-
ന്നറിയിക്കാനൊരു കൂവല്‍.
ഗ്രീഷ്മത്തിന്‍ ചുടലത്തിയില്‍
വേവുമ്പോളതേ കൂവല്‍. 
മഴ കുടിച്ചുന്മാദത്തിന്‍
ലഹരിക്കുമതേ നാദം.
മഞ്ഞില്‍ വെയില്‍ കൊണ്ട 
വിസ്മയം വര്‍ണിക്കുവാന്‍,
പ്രണയത്തിന്‍ ചിറകടി-
ത്താളത്തെപ്പൊലിപ്പിക്കാന്‍, 
അടയിരിക്കാനുള്ളൊ-
രാശ്രമംതുന്നിക്കൂട്ടാന്‍,
ഉഷസ്സിനെ ഉച്ചനേരത്തെ
സന്ധ്യയെ സ്തുതിക്കുവാന്‍, 
ഒറ്റയ്ക്കാണെനുുള്ളതിന്‍
ദുഖത്തെ വിരചിക്കാന്‍
ഒക്കെയും ഒരേ ശ്രുതി 
ഒരേ താളമൊരേയീണം.
കിളിക്കും കാലത്തിനു
മൊരേ വാക്കര്‍ഥമേതിനും.

No comments: