നേരില്‍ പ്പറ്റില്ലെഡോ
വരാന്‍നിനക്കെന്നെനി
ക്കറിയാം
എങ്കിലും വന്നൂടേയെന്‍
കിനാവില്‍പ്പച്ചയില്‍ച്ചാറി
വീഴുന്നോരോണവെയ്‌ലായു
മിരുളിന്റെ വെള്ളക്കെട്ടി
ലമ്പിളിപ്പൂനിലാവായും?
ചിറകുള്ള മേഘമായ് ദൂരെ
ത്താഴ്‌വരപ്പാതയില്‍നിന്നൊ
രിത്തിരിക്കുഞ്ഞു നോക്കുമ്പോള്‍
കാണുന്ന മാലാഖയായ്
വന്നൂടേ ജാലകത്തിലൂ-
ടകത്തേയ്ക്കുച്ചക്കാറ്റായ്!
നടക്കുന്നവഴിയാകെ നിഴലായ്
പ്പലേപലേചിത്രമാ-
യരൂപിയാട്ടിന്‍കുഞ്ഞാ-
യുരുമ്മി നടന്നൂടേ?
ആരുമേയറിയാതെ-
യാരെയും വേദനിപ്പിക്കാതെ
കലഹങ്ങളൊന്നുമില്ലാതെ
സ്വതേ നടക്കുമ്പോള്‍
പാട്ടേതോ മൂളുമ്പോലെ-
യത്രയ്ക്കു ലളിതമായ്
ക്കണ്ണൊന്നു ചിമ്മുമ്പോലെ
യത്രയ്ക്കുമെളുപ്പമായ്.
No comments:
Post a Comment