1 Aug 2012

വനയാത്ര




കാട്ടിലേയ്ക്കു നടപ്പതിന്‍മുമ്പി-
ക്കാലഭാരം പുറത്തുവെച്ചേയ്ക്കൂ.
പാദരക്ഷയഴിച്ചു വെച്ചേയ്ക്കൂ, 
പ്രാണനൂന്നി നടക്കാന്‍ പഠിക്കൂ.
എന്തിനിദ്ദിശാ സൂചകം കയ്യില്‍ 
കാടിനില്ലാ വടക്കും കിഴക്കും.
കേട്ടതെന്തേ കുയിലോ കുരുവിയോ 
എന്നു ചിന്തിച്ചിടറി നില്‍ക്കാതെ. 
ഒക്കെയൊറ്റ ഹൃദസ്പന്ദമാണി-
ക്കാടിനില്ലാ സ്വരസ്സര്‍ഗ്ഗ ഭേദം.
ഇല്ല വ്യാഘ്രവും മാനും മുയലുമേ-
യില്ലിരകളും വേട്ടയും കാട്ടില്‍...


ഉള്ളിലേയ്ക്കു നടക്കാന്‍ തുടങ്ങവേ- 
യെന്നില്‍ നിന്നു ഞാനൂര്‍ന്നൂ വീഴുന്നൂ. 
പിന്നെയില്ലാ വഴിയും നടത്തവു-
മുള്ളതേതോ നദിയുമൊഴുക്കും. 

No comments: