29 Aug 2012

പുറത്തോണം




മുഖമൊട്ടു താഴ്ത്തിപ്പിടിച്ച് 
ദുഖിച്ച,് ഖേദിച്ച്, 
ശോഷിച്ച്, വൃദ്ധനായ,്
അലങ്കാരമൊക്കെയുപേക്ഷിച്ച്, 
മഴകൊണ്ട,് 
പഴങ്കഥപ്പരിവാരമില്ലാതെ, 
പായസക്കൊതിയറ്റ്, 
കേള്‍ക്കുന്നും കാണുന്നുമില്ലെന്ന മട്ടില്‍, 
ഞാനിവിടെയുണ്ടായിരുന്നൊരാ-
ളെന്നുപോലും മറന്നെന്ന മട്ടില്‍, 
ഓടഞരമ്പുകള്‍ പൊട്ടിയൊലിക്കുന്ന, 
കെടുചോരതൂവുന്ന 
കോണ്‍ക്രീറ്റുവഴിയിലൂ-
ടെന്നിട്ടുമന്നം പതയ്ക്കുന്ന
നേരമാമ്പേഴേയ്ക്കുമി-
ങ്ങെത്തുന്നു തിരുവോണം, 
നില്‍ക്കുന്നു മിണ്ടാതെ മുറ്റത്ത് 
വാതില്‍ തുറപ്പതും കാത്ത്.


No comments: