23 Aug 2012

വിമൂകതകളുടെ വിപ്ലവം



ദാ, ഒരു പാവക്കുട്ടി പറയുന്നു, 
വേണ്ട. വേണ്ട, 
ഈ കുറുമ്പന്‍ കുട്ടിയുടെ കൂടെ ഞാനില്ല, 
അവന്റെ മുഖംകണ്ടാലറിയാം 
ഇവനൊരൊറ്റദിവസക്കൂറുകാരനാണെന്ന്. 
മൂന്നാംനാളിവനെന്നെ ചെളിയിലെറിയും. 
നീലനിറമുള്ളൊരു ഫ്രോക്ക് 
ഉലയാതെ നിന്ന് തീരുമാനമെടുക്കുന്നു, 
ഒന്നുകിലാ കൊലുന്നനെയുള്ള പെണ്ണിന്റെ കൂടെ, 
ഇല്ലെങ്കിലില്ല എനിക്കിനിയൊരു...

ചുമ്മാ ലഹളകൂടുന്ന ഈ പാര്‍പ്പുകാരിനി 
ഈ പടികയറേണ്ടെന്നു പൊറുതികെട്ടൊരു വീട്. 
എന്നിലിനി വേവണ്ട നിന്റെആര്‍ത്തിയൂണെന്നു മണ്‍കലം.
വിഴുപ്പലക്കാനെങ്കിലിങ്ങോട്ടിറങ്ങേണ്ടെന്ന് 
കുളം, കടവ്..
ഈ കുത്തിവരപ്പുകാരനിനി 
സ്വന്തം കൈവെള്ളയില്‍ കോറിവരഞ്ഞ്
കെറുവു തീര്‍ക്കട്ടേ, 
എനിക്കൊരു പൂമ്പാറ്റ വരപ്പുകാരിയുടെ 
ഉച്ചയാകാശമായാല്‍മതിയെന്നു ചിത്രപുസ്തകം.. 

No comments: